2012, ഡിസംബർ 16, ഞായറാഴ്‌ച

ഒരു വിലാപം


     ഇന്ന് ഞാന്‍ വലുതായിരിക്കുന്നു 35 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന വേങ്ങാട് അല്ല ഇന്ന്‍ .വലിയ വ്യവസായ സ്ഥാപനം വന്നു ഒരു പാട്  ആളുകള്‍ക്ക് തൊഴില്‍ ആയീ നാടിന്റെ മുഖചായ തന്നെ മാറി എന്നാ മിത്യ ധാരണ ഒന്നും വേണ്ട...ഞാന്‍ ഉദ്ദേശിച്ചത് അതൊന്നുമല്ല .വേങ്ങാട് ന്‍റെ  പൊതു ജീവിത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ  മണ്ഡലത്തില്‍ ഉള്ള പ്രകടമായ വത്യാസങ്ങള്‍ ...ഒരു പക്ഷെ ഇതു വെങ്ങടിന്റെ മാത്രം പ്രശ്നമല്ല.നാടോടുമ്പോള്‍  നടുവേ ഓടണം എന്ന ചൊല്ലിനനുസരിചു നമ്മുടെ നാടും ഓടുന്നു അത്രതന്നെ ..പിന്നെ എന്തിനു ഇ പരിതപിക്കല്‍ എന്ന് സ്വാഭാവികമായും നിങ്ങള്‍ക്ക് തോന്നിയിരിക്കാം ,അത് തന്നെയാണ് എനിക്കും മനസിലാകാത്തത് ഞാന്‍ എന്തിനു പരിതപ്പികണം .....????

              ഏഴു വര്‍ഷം ബാല്യത്തിന്റെ സകല സൌകുമാര്യങ്ങലോടും കൂടി അനുഭവിച്ച വേങ്ങാട് സൗത്ത് യു പി സ്കൂള്‍ ....വെങ്ങടിന്റെ ബാല്യങ്ങളെ യവ്വനത്തിലേക്ക് കൂട്ടികൊണ്ടുപോയ സ്കൂള്‍ മുത്തശ്ശി ....എന്നെ പോലെ ഒരുപാട്  പേര്‍ക്ക് ഒരുപാടു കഥകള്‍ പറയാനുണ്ടാകും ..അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍  എന്ന വേര്‍തിരിവില്ലാതെ ഒരു കുടുംബം പോലെ വേങ്ങാട് ഗ്രാമത്തിന്റെ മുഖശ്രീ ആയി നിന്ന സ്കൂള്‍.... .; ഇന്ന് ആ സ്കൂളിന്റെ അവസ്ഥ വളരെ പരിതാപകരം ആണ്..ഒരു പാട് കാരണങ്ങള്‍ ഉണ്ടായിരിക്കാം ,പൊതു വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയുടെ ജീവിക്കുന്ന രക്തസാക്ഷി ,ആംഗലേയ വിദ്യാഭ്യാസത്തോടുള്ള   അഭിനിവേശം മാനജുമെന്റിന്റെ പിടിപ്പുകേട് രാഷ്ട്രീയക്കാരുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മ അങ്ങനെ പലതും...

       നാം പഠിച്ചു വളര്‍ന്ന, കണ്ടു വളര്‍ന്ന സ്കൂളിനെ രക്ഷികേണ്ട ബാധ്യത നമുക്കില്ലേ? സ്കൂള്‍ ഉണ്ടായ ചരിത്രം അറിയില്ല എങ്കിലും നമ്മുടെ ജീവചരിത്രത്തിന്റെ ഭാഗമായ സ്കൂളിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കില്ലേ?ഏതു കാര്യത്തെയും സൂഷ്മതയോടെയും രാഷ്ട്രീയമായും കണ്ടിരുന്നു വേങ്ങാട്കാര്‍ക്ക് എന്ത് പറ്റി ??മാന്യന്‍ ആക്കാന്‍ അല്ല മനുഷ്യ നാക്കാനാണ് വിദ്യാഭ്യാസം എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട് അങ്ങനെ എങ്കില്‍ നമ്മള്‍ വിദ്യാഭ്യാസം കൊണ്ട് ഒന്നും നേടിയിട്ടില്ല എന്നതാണോ സത്യം ?

       ചരിത്രം എത്ര ചൂഴ്ന്നു നോക്കിയാലും വേങ്ങാട് ഒരു സ്കൂള്‍ തുറന്നത് ഇന്നത്തെപോലെ ലഭാകൊതിയോടെ ആകാന്‍ തരമില്ല ...കൈത്തറി തൊഴിലാളികളും തെങ്ങ് കയറ്റക്കാരും ചുമട്ടു തൊഴിലാളികളും കൃഷിക്കാരും മാത്രമുണ്ടായിരുന്ന ഈ നാട്ടില്‍ ലാഭം കൊയ്യാന്‍ വേണ്ടി ഈ ഓണം കേറാ മൂലയില്‍ എങ്ങനെ ഒരു സ്കൂള്‍ ഉണ്ടാക്കും എന്ന് അരി ഭക്ഷണം കഴിക്കുന്ന ആരും ചിന്തിക്കുകയും ഇല്ല .ഞാന്‍ ഒന്നും സ്കൂള്‍ ഫീസും ടുഷന്‍ ഫീ കൊടുത്തതായും ഓര്‍ക്കുന്നില്ല ...എപോഴെങ്കിലും വരുന്ന സ്കൌട്ട് കൊടി  (സ്റ്റാമ്പ്‌ ) അല്ലാതെ ...
             അപ്പോള്‍ പിന്നെ ആരുടെയൊക്കെ ജീവിതഭിലഷവും വിയര്‍പ്പും പ്രെയക്നവും ഒക്കെ ഉണ്ടാകും ഇങ്ങനെ ഒരു സക്ഷല്‍കരത്തിന് പിന്നില്‍ ..അവരോടു നാം കാണിക്കുന്ന നന്ദികേട് ആവില്ലേ സ്കൂളിന്‍റെ  ഈ അവസ്ഥ .പിന്നിങ്ങോട്ട് തുടര്‍ന്ന് വന്ന മാനേജ്മെന്‍റ്ന്‍റെ പിടിപ്പുകേട് മാത്രമാണോ ഇ ധുരവസ്തക്ക് കാരണം ?കാലാ  കാലങ്ങളില്‍ ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തുകയും മാനേജ് മാന്റെ സ്വന്തക്കാരെ തിരികി കയട്ടിയതുമാണോ പ്രശ്നങ്ങള്‍?ചില കാരണങ്ങളില്‍ ഒന്ന് മാത്രമാണ് ഇതു.

       ഇവിടെ ആണ് ഞാന്‍  നേരത്തെ സൂചിപ്പിച്ച" വേങ്ങാട് ന്‍റെ  പൊതു ജീവിത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ  മണ്ഡലത്തില്‍ ഉള്ള വത്യാസങ്ങള്‍" പ്രകടമാകുന്നത് .അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം സംഘടിച്ചതും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ശക്തിപെട്ടതും കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളില്‍ വലിയ ചലങ്ങള്‍ ഉണ്ടാക്കി.ജീവിത നിലവാരത്തിലും ശൈലിയിലും മാറ്റങ്ങള്‍ ഉണ്ടായി.മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസം കൊടുക്കുക എന്ന സാമൂഹ്യ ഭോധം മുണ്ട് മുരുക്കിയുടുത്തും ജീവിക്കാന്‍ രക്ഷിതാക്കളെ ശീലിപ്പിച്ചു .ആ ശീലത്തിന്റെ തുടര്‍ച്ച തന്നെയാണ് നാം ഇന്നു കാണുന്നതും.ആഗോളവല്‍കരണം തൊടുത്തുവിട്ട മായിക ലോകത്ത് രക്ഷിതാക്കള്‍ കുറേകൂടി സ്വാര്‍ത്ഥരായി ..നല്ല വിദ്യാഭ്യാസം നല്ല സ്കൂളില്‍ എന്നാ ചിന്ത രക്ഷിതകളില്‍ മത്സര ബുദ്ധി ഉണ്ടാക്കി .എന്‍റെ മക്കള്‍ അയല്‍വക്ക കാരന്‍റെ മക്കളെക്കാളും ഉയര്‍ന്ന സ്കൂളില്‍ പഠിക്കണം എന്ന കൊച്ചമ്മ സംസ്കാരവും ഇംഗ്ലീഷ് മേടിയും സ്കൂളില്‍ പഠിച്ചാലെ എന്റെ മക്കള്‍ക്ക്‌ എഞ്ചിനീയര്‍ ആകാന്‍ പറ്റു എന്ന മിഥ്യ ബോധവും നമ്മുടെ മുറ്റത്തെ സ്കൂളിനെ അനാഥമാക്കി.മക്കള്‍ നല്ല നിലയില്‍ എത്തിക്കാണാന്‍ ആഗ്രഹിക്കുന്നത് തെറ്റ് അല്ല പക്ഷെ നമ്മുടെ പൈത്രകം തിരിച്ചറിയാതെ പോകുന്നത് വലിയ തെറ്റ് തന്നെയാണ്.കയ്യില്‍ ഉള്ളത് കളഞ്ഞു ഉയരം കീഴടക്കാന്‍ പോയവരൊക്കെ തലകുത്തി വീണ ചരിത്രമാണ്‌ നാം കേട്ടിട്ടുള്ളത് .കമ്മ്യൂണിസ്റ്റ്‌ കോട്ടയായ വേങ്ങാടി നു മൂല്യ്‌ ബോധം സംരക്ഷിക്കാന്‍ കഴിയാതെ പോകുന്നു എന്നത് തന്നെ ആനുകാലിക രാഷ്ട്രീയത്തിന്‍റെ ജീര്‍ണിച്ച അവസ്ഥ വ്യക്തമാക്കുന്നു.ആഗോളവല്‍കരനതിനും ഭൂര്‍ഷ്വാസിക്കും,കുത്തക മുതലാളിത്തത്തിനും വര്‍ഗീയ വാദികള്‍ ക്കും എതിരെ മാത്രമല്ല ശക്തമായ സാമൂഹ്യ ബോധത്തിലേക്കും സാംസ്‌കാരിക ലോകത്തേക്കും മൂല്യ ബോധത്തിലേക്കും ജനങ്ങളെ നയിക്കുക എന്ന കടമയും രാഷ്ട്രീയകാര്‍ക്ക്  ഉണ്ട്.ചരിത്രം നമ്മെ പഠിപ്പിക്കുന്നതും അതാണ്."നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി" എന്ന നാടകം ഒരു ഉദാഹരണം മാത്രം.ഒരു നാടകം നാട്ടിനെ മറ്റിയെങ്ങില്‍ ഇന്നു എന്തുകൊണ്ട് കഴിയുന്നില്ല ?

ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി മലയാളിക്ക് ഏതു സാദനവും സൌന്ദര്യമുള്ളതും കാണാന്‍ കൊള്ളാവുന്നതും  ആയിരിക്കണം .അകക്കാമ്പ് എന്ത് തന്നെ ആയാലും പുറം ചട്ട നാലാളെ കാണിക്കാന്‍ പറ്റുന്നതയിരിക്കണം .സ്കൂളിന്റെ കാര്യത്തിലും അങ്ങനെ തന്നെ .എന്റെ മക്കള്‍ പഠിക്കുന്നത് ചിന്‍മയ സ്കൂളിലാണ് എന്ന് പറയുമ്പോള്‍  കിട്ടുന്ന സംത്രപ്തി അതിലേക്കാണ് നയിക്കുന്നത് .ഇത്തരം സ്കൂളുകളുടെ പുറം മോടിയില്‍ വീണു പോകുമ്പോളും ചില കാര്യങ്ങളില്‍ അവര്‍ കാണിക്കുന്ന നല്ല കാര്യങ്ങളെ വിസ്മരിക്കുന്നില്ല .അതില്‍ പ്രധാനമാണ്  അടിസ്ഥാന സൗകര്യം .നല്ല മൂത്ര പുരകള്‍ പോലും ഇല്ലാത്ത സര്‍ക്കാര്‍ ഐടെദ് സ്കൂളുകളാണ് നമുക്ക് ചുറ്റും ഉള്ളത്.ഉപയോഗിക്കാതെ പാഴാക്കി കളയുന്ന എം എല്‍ എ ,എംപി ഫണ്ടോ നമ്മുടെ സ്കൂളിനുവേണ്ടി വാങ്ങിച്ചെടുക്കാന്‍ നമുക്ക് കഴിഞ്ഞില്ല .ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തിയപ്പോള്‍ സ്കൂളിന്‍റെ അടിസ്ഥാന വികസനത്തിന്‌ ഊന്നല്‍ നല്‍കിയില്ല എന്ന് മാത്രമല്ല കാലിന്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു  പോകുന്നത് തിരിച്ചറിഞ്ഞു മില്ല .ഈ ഒലിച്ചു പോകുന്ന മണ്ണിനെ സംരക്ഷിക്കേണ്ട രാഷ്ട്രീയക്കാരും പതിവ് മൌനം തുടര്‍ന്നു .എന്തിനെയും വൈകാരികമായി കണ്ടു കൊണ്ടിരുന്ന വേങ്ങാട് കാര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത പോലെ പല്ലിളിച്ചു നില്‍കുന്നു...അധികം താമസിയാതെ ഒരു റീത്ത് വേങ്ങാട് ന്‍റെ  വകയായി ചാര്‍ത്തി ഉച്ചത്തില്‍ മുദ്രവാക്യം വിളിച്ചു ഒരു അനുശോചന സമ്മേളനവും കൂടി ഈ സ്കൂളിന്റെ അകാല നിര്യാണത്തില്‍ ദുഃഖം രേഖപെടുത്തി പിരിയാം ......


  " ആര്ജിത വിജ്ഞാനത്തിലൂടെ സ്വന്തത്തെയും സഹജീവികളെയും പ്രകൃതിയെയും പ്രപഞ്ചത്തെയും അറിയുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അറിവ് മനുഷ്യനെ സംസ്കൃതനാക്കണം. തിരിച്ചറിവ് നല്കാത്ത വിദ്യ അജ്ഞത പോലെ അര്ഥശൂന്യമാണ്."

 

4 അഭിപ്രായങ്ങൾ:

Alokkan പറഞ്ഞു...

എല്ലാ ജൈവ / അജൈവ വസ്തുവിനും പരിണാമം ഉണ്ട്. അതിനു ഒരു ജീവല്‍ ക്രമം ഉണ്ട്. അതായത്, സൈസവം -യുവട്യം - വാര്ടഖ്യം എന്നാ ഔരു ക്രമം. സമൂഹത്തിനും ഈ അവസ്ഥ ഉണ്ട്. ഇവയുടെ ആയുസ്സ് നീട്ടി കിട്ടാന്‍, ഇവയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ വ്യക്തികള്‍ ഇവയുടെ അവസ്ഥ മനസ്സിലാക്കുകയും ജീര്‍ണതകള്‍ക്ക് പരിഹാരം കാണുകയും വേണം. ഏതൊരു എളിയ സത്യം.

Alokkan പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മീശമാധവന്‍ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് നന്ദി ...
തുടര്‍ച്ച പ്രതീക്ഷിക്കാം ...
ഇതില്‍ സമയം ആണ് വില്ലന്‍ .. മടിയനാണ് നായകന്‍......

SREENIVASAN പറഞ്ഞു...

suhrithe, thangal aranu? ellreyum nokki pirikkanulla ee meeshakku pinnile mukham sundaram allenkilum sahicholam, athonnu kanamo?