2013, ജനുവരി 10, വ്യാഴാഴ്‌ച

കല്യാണ ഓര്‍മ്മകള്‍ .......

        കഴിഞ്ഞ എന്‍റെ ഒരു അവധിക്കാലത്ത്‌ നാട്ടില്‍ വന്നപ്പോള്‍ സുഹൃത്തിന്‍റെ കല്യാണം കൂടാന്‍ ഒരവസരം കിട്ടി.കുറേ നാളുകള്‍ക്ക് ശേഷമാണ് നാട്ടില്‍ ഒരു കല്യാണം കൂടുന്നത് .നമ്മുടെ നാട്ടിലെ കല്യാണങ്ങള്‍ക്ക് അധികം എവിടെയും കാണാത്ത കുറേ പ്രത്യേകതകള്‍ ഉണ്ട്.ഭക്ഷണം തന്നെ പ്രധാന പ്രത്യേകത .കാറ്ററിംഗ് ശീലങ്ങളൊന്നും ഇതുവരെ കയ്യേറിയിട്ടില്ല .ഇപ്പോളും "ഒരു സംയുക്ത സംരംഭം" ആയിട്ടാണ് ഭക്ഷണം പാചകം ചെയ്യുന്നത്.എന്‍റെ മറ്റു ജില്ലകളില്‍ നിന്നുള്ള സുഹൃത്തുക്കളോട് ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ അത്ഭുതം കൂറുന്നത് കണ്ടിട്ടുണ്ട് . അപ്പോളൊക്കെ തെല്ല് അഹങ്കാരത്തോടെ എന്റെ നാടിനെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് കത്തി"വെക്കുമായിരുന്നു .ഭക്ഷണം പാചകം ചെയ്യുന്നത് മുതല്‍ കല്യാണത്തിന് വിളമ്പുന്നത് വരെ ഉള്ള അധ്വാനത്തിന്റെയും ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും രസകരമായ അനുഭവങ്ങള്‍ വീണ്ടും  ആസ്വദിക്കാന്‍ കഴിയും എന്നുള്ള അതിരറ്റ സന്തോഷം ആയിരുന്നു എന്നില്‍.....

ശനിയാഴ്ച സമയം വൈകുന്നേരം 5.30, ഒരു കാവി മുണ്ടും ഉടുത്തു ഞാന്‍ വീട്ടില്‍ നിന്നിറങ്ങാന്‍ നേരത്ത് അമ്മ ചോദിച്ചു


"ഇത്ര നേരത്തെ എങ്ങോട്ടാ പോകുന്നേ ?

"കല്യാണ വീട്ടില്‍, നേരത്തെ പോയില്ലെങ്കില്‍ എന്ത് വിചാരിക്കും " ഞാന്‍ മറുപടി നല്‍കി 

ഇപ്പോള്‍ ആരും എത്തിയിട്ടുണ്ടാവില്ല ,രാത്രി ഭക്ഷണ പരിപാടി ഒന്നും ഇല്ല എന്നല്ലേ പറഞ്ഞത് "

"എന്നാലും തേങ്ങ ഒക്കെ ചിരകാന്‍ ഉണ്ടാകില്ലേ ?" ഞാന്‍ ചോദിച്ചു 

"അതിനു ഇപ്പോള്‍ മെഷീന്‍ ഒക്കെ ഉണ്ട് സിതാരയില്‍ "

"ഓഹോ ...അപ്പോള്‍ അരക്കാന്‍ ഗ്രിന്റെര്‍ ഉണ്ടോ ?" 

ഇപ്പോള്‍ അരിക്കാ ഇരുന്നിട്ട് അരക്കാന്‍ ഒക്കെ പറ്റുന്നത് ,അത്യാവിശ്യം അരക്കാന്‍ കൂലിക്ക് ആളെ വിളിചിട്ടുണ്ടാകും.കുറച്ചു കഴിഞ്ഞിട്ടാണേല്‍ സീരിയല്‍ കഴിഞ്ഞിട്ട് നമുക്ക് ഒന്നിച്ചു പോകാം  " അമ്മ പറഞ്ഞു .

"ഞാന്‍ എന്നാല്‍ വായന ശാലയില്‍ പോയിട്ട് വരാം "

"പോകുമ്പോള്‍ അവിടെ ഒന്ന്  കേറീട്ടു പോയിക്കോ ,അച്ഛന്‍ നേരെ അങ്ങോട്ടാ വരുന്നത് "

"ശരി " ഞാന്‍ വീട്ടില്‍നിന്നും ഇറങ്ങി 

വായനശാലയിലേക്ക് നടന്നു നീങ്ങുമ്പോള്‍ പഴയ ആ കല്യാണ ദിവസങ്ങള്‍ മനസിലേക്ക് കടന്നു കൂടി ...

കല്യാണതലേ ദിവസം ഉച്ചക്ക് തന്നെ തുടങ്ങും ഒരുക്കങ്ങള്‍ ..അയല്‍വക്കത്തെ വീടുകളില്‍ നിന്നും "അമ്മി " കൊണ്ടുവരും .
പെണ്ണുങ്ങള്‍ക്ക്‌ പരദൂഷണം പറയാനുള്ള നല്ലൊരു വേദി ആയിരുന്നു അരക്കുന്ന സമയം .എല്ലാവരും ഒരു താളത്തില്‍ അരക്കുന്നത് കാണാനും നല്ല ചെലായിരുന്നു ...
ഒരു ഭാഗത്ത്‌ കസേരയുടെ മുകളില്‍ ചിരവ കമിഴ്ത്തിവെച്ചു അതിനു മുകളില്‍ ഇരുന്നു തേങ്ങ ചിരകുന്ന ചെറുപ്പക്കാര്‍ ..ആദ്യം വിളമ്പുന്ന അച്ചാര്‍ തന്നെയാണ് ആദ്യം ഉണ്ടാക്കുന്നതും .അതിനുള്ള ചെറുനാരങ്ങ പുഴുങ്ങി മുറിച്ചുതുടങ്ങും .പിന്നെ പച്ചടി കൂട്ടുകറി കഷങ്ങള്‍ ഉള്ളി ...ചേന അങ്ങനെ പോകും ലിസ്റ്റു ...പ്രഥമന്‍ ആണെങ്ങില്‍ തേങ്ങ പിഴിയുന്നതും ഒരു വലിയ സംഭവം ആണ്.കാബാജ് മുറിയോട് കൂടി ആ കലാപരിപാടി അവസാനിക്കും 

      പഴയ ഓര്‍മകളിലൂടെ നടന്നു ഞാന്‍ വായന ശാലയില്‍ എത്തിച്ചേര്‍ന്നു .വായന ശാലയില്‍ പഴയ അടക്കവും ചിട്ടയും ഒന്നും ഞാന്‍ കണ്ടില്ല.പത്രങ്ങള്‍ അവിടെ അവിടെ ചിതറി കിടക്കുന്നു .ആനുകാലികങ്ങള്‍ താഴെ വീണു കിടക്കുന്നു ..മൂട്ടയെ ഭയന്ന് ഞാന്‍ പത്രം വായന നിന്നാക്കി ..വായന മതിയാക്കി വേങ്ങാട് ടൌണിലൂടെ ഒന്ന്‍ നടക്കാം എന്ന് കരുതി പുറത്തിറങ്ങി .പരിചയം ഉള്ള ആരെയും കണ്ടില്ല ..വലതു ഭാഗത്ത്‌ മോഹനേട്ടന്റെ പീടിക ഇടതു ഭാഗത്ത്‌ തന്നെ പാര്‍ട്ടി ഓഫിസ്.ആ സ്ഥലം പാര്‍ട്ടി ഓഫീസിന് വേണ്ടി മാത്രം ഉള്ളതാണെന്ന് തോനുന്നു .പണ്ട് അവിടെ സി പി ഐ യുടെ ഓഫീസ് ആയിരുന്നു .ഒരു മഴക്കാലത്ത്‌ വായന ശാലയും ആ പാര്‍ട്ടി ഓഫീസും തകരുകയായിരുന്നു .പഴയ വായന ശാല ഉണ്ടായിരുന്ന സ്ഥലത്ത് പുതിയ കോണ്‍ക്രീറ്റ് വായന ശാലയും പഴയ പാര്‍ട്ടി ഓഫീസിനു പകരം പുതിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫീസും .ഞാന്‍ നടന്നു രാജേട്ടന്റെ കൊഴികട റേഷന്‍ ഷോപ്പ് ,കോ ഓപ് സ്റ്റോര്‍ ,............മീന്‍ വില്‍പന .....ചാരായ ഷോപ്പ് ...അങ്ങനെ ഓര്‍മ്മകള്‍ ഉണര്‍ത്തി ഒരു സന്ധ്യ നടത്തം..

പരിചയക്കാരെ ആരെയും കണ്ടില്ല ..വെങ്ങടിന്റെ ബഹളങ്ങള്‍ ഒന്നും ഇല്ല തികച്ചും ശാന്തം ...വലിയ മാറ്റം സംഭവിച്ച പോലെ..നിരാശ പൂണ്ട ഞാന്‍ തിരിച്ചു വീട്ടിലേക്കു നടന്നു ..തിരിച്ചു നടക്കുമ്പോള്‍ എന്റെ ഓര്‍മകളും പഴയ കാലത്തേക്ക് തിരിച്ചു നടന്നു ..

സന്ധ്യ ആയിക്കഴിഞ്ഞാല്‍ വേങ്ങാട് തെരുവിന് ഒരു സൌന്ദര്യം ഉണ്ടായിരുന്നു ..പണി കഴിഞ്ഞു കുളി കഴിഞ്ഞു എല്ലാവരും ഒത്തു കൂടിയിരുന്ന വേങ്ങാട് തെരു ."കാള" യുടെ പൊറോട്ട ,മനോഹരെട്ടന്റെ ദോശ അവിടെങ്ങളിലെ തിരക്കും . ക്ലബ്ബുകള്‍ സജീവമായിരുന്നു കാലം യുവധാര ,തൃഷ്ണ ,YOUNG MENS ,വ്യാസ ,DIANAMOSE ,PEOPLES.അധ്യാപകന്‍ മാരും നെയ്തുകരും കൂലിപ്പണിക്കാരനും ഡ്രൈവറും എല്ലാം കൂടി ബഹളമയം ....എല്ലാം ഓര്‍മകള്‍ ..


സമയം 6.50 ഞാന്‍ വീട്ടില്‍ എത്തി ...അമ്മ കല്യാണത്തിന് പോകാന്‍ ഒരുങ്ങി നില്‍ക്കുന്നു ...

"ഇന്നു സീരിയല്‍ കാണുന്നില്ലേ ?"

"ശനിയാഴ്ച സീരിയല്‍ ഇല്ലടാ ....."
"വേഗം പോയീ തല കാണിച്ചിട്ട് വരാം ,ഞാന്‍ അവിടെ പോയിട്ട് എന്ത് ചെയ്യാനാ ...കൈ വേദന ഉള്ള എനിക്ക് ഒരു പണിയും എടുക്കാന്‍ കഴിയില്ല പിന്നെ എന്തിനാ "

"എന്നാ ഇറങ്ങാം " ഞാന്‍ പറഞ്ഞു 

സമയം 7 മണി നല്ല ഇരുട്ടായി കഴിഞ്ഞിരിക്കുന്നു ..അമ്മ ടോര്‍ച് എടുത്തു വാതിലും പൂട്ടി ഇറങ്ങി .
 "അച്ഛന്‍ ടോര്‍ച് എടുക്കാതെയാ പോയത് " അമ്മ പിറുപിറുത്തു ..


                                                                                                                        (തുടരും............... )

അഭിപ്രായങ്ങളൊന്നുമില്ല: